Thursday, November 13, 2014

    12/11/2014നു അഞ്ചാം സെമസ്റ്റര്‍ വിദ്യാത്ഥികള്‍ക്കു കണ്ണൂര്‍ സര്‍വകലാശാലയുടെ ഓപ്പണ്‍ കോഴ്സ് ഫിസിക്സ് " എന്‍വയണ്‍മെന്റല്‍ ഫിസിക്സ് "എന്ന പേപ്പറിന്റെ പരീക്ഷ(ണം) ആയിരുന്നു.തലയ്ക് വെളിവില്ലാത്ത എതോ ഒരു അസ്സൊ.പ്രൊഫൊസ്സര്‍ സെറ്റ് ചെയ്ത ചോദ്യപേപ്പര്‍ ആണെന്നു ആരും സംശയിച്ചു പോകുന്നതില്‍ തെറ്റു പറയാന്‍ പറ്റില്ല.ചോദ്യങ്ങള്‍ മുഴുവന്‍ "യൂനിവേഴ്സ് " എന്ന ഓപ്പണ്‍ കോഴ്സ് ഫിസിക്സ് പേപ്പറില്‍ നിന്നും.എതോ ഒരു പാഠഭാഗം ഒരുപോലെ വരുന്നുണ്ടത്രെ.അതിനാല്‍ ഒന്നുരണ്ട് ചോദ്യങ്ങക്ക് വായില്‍ തോന്നുന്ന ഉത്തരം എഴുതാന്‍ പ്ലസ്ടു വരെ ശാസ്ത്രം പഠിച്ച കുട്ടിക്ള്‍ക്ക് കഴിഞ്ഞു.ബാക്കിയുളള കുട്ടികള്‍ ഓപ്പണ്‍ കോഴ്സ് പഠിപ്പിച്ച ദിവസവേതനക്കാരിയായ പാവം ടീച്ചറെ ശപിച്ചു കരഞ്ഞു കൊണ്ടിരുന്നു.അരിശം മൂത്ത പ്രിന്‍സിപ്പലദ്ദ്യേഹം അവധിയിലായിരുന്ന ദിവസവേതനക്കാരിയെ വിളിച്ചു ശകാരിച്ചു - " നിങ്ങള്‍ പാഠം പഠിപ്പിച്ചിട്ടില്ല , പോര്‍ഷന്‍ കവര്‍ ചെയ്തിട്ടില്ല , വെറുതെ പൈസയും വാങ്ങി പോകും........." . എന്നിങ്ങനെ പോകുന്നു മഹാനുഭാവന്റെ മഹദ്വചനങ്ങള്‍.ഇത് പറയാന്‍ കാണിച്ച ഉത്സാഹത്തിനിടയ്ക് ആ "സിലബസ്സ് " എന്ന ബസ് ആ മഹാനും സഹമഹാന്മാരും ഒന്നു കേറി നോക്കിയിരുന്നെങ്കില്‍ .......ഗസ്റ്റ് അദ്ധ്യാപകരെക്കൊണ്ടു എല്ലു മുറിയെ പണിയെടുപ്പിക്കും...ആവശ്യങ്ങള്‍ കഴിഞ്ഞാല്‍ കോരായണ...
    ആരെയാണു സാറമ്മാരെ കുറ്റം പറയേണ്ടത് ? നമ്മുടെ ന്യു ജനറേഷന്‍ മാധ്യമക്കുട്ടികള്‍ക്കു ഇതൊന്നും ഒരു വാര്‍ത്തയല്ല.പ്രൊഫൊസ്സര്‍ സിംഹങ്ങളുടെയൊ "ഉന്നത അധികാരി"കളുടെയൊ  മക്കളൊന്നും നമ്മുടെ "കേരം തിങ്ങുന്ന" നാട്ടില്‍ പഠിക്കുന്നില്ല.പിന്നെന്തായാലാര്‍ക്കാ ചേതം.നമുക്കും കിട്ടണം പണം.അത്രന്യെ ജാന്വേ.....
    ദിവസക്കൂലിക്കാര്‍ക്ക് അധികം വേതനം പാടില്ലാന്നു പറഞ്ഞ് ആദ്യം സര്‍ക്കാര്‍ പറ്റിച്ചു.കൂലി കൊടുക്കാന്‍ ഖജനാവില്‍ പണമില്ലത്രെ.കള്ളു കുടി നിന്നു പോയീന്ന് .സ്ഥിരം ജീവനക്കരുടെ കൂലി കൂട്ടിക്കൊണ്ടേയിരിക്കണം.ഇല്ലെങ്കില്‍ അവര്‍ സമരം ചെയ്ത് കളയും.ദിവസക്കൂലിക്കാര്‍ക്ക് വേണ്ടി വക്കാലത്ത് പറയാന്‍ നമ്മുടെ മാധ്യമങ്ങളില്‍ കാണും പോലുള്ള സുപ്രീം കോടതിയിലെ "മുതിര്‍ന്ന" അഭിഭാഷകര്‍ വരുമോ ആവോ.....
    നെല്ലും പതിരും തിരിച്ചറിയാന്‍ പറ്റാത്ത കുറച്ച് കുട്ടി നേതാക്കന്മാരും ( പറ്റുന്നവരും കുറവല്ല കേട്ടൊ ),സ്ഥാപനത്തിലേക്കുള്ള പര്‍ചേസിന്റെ കാര്യങ്ങള്‍ ദിവസക്കൂലിക്കാര്‍ അറിഞ്ഞാല്‍ കമ്മീഷന്‍ നഷ്ടപ്പെടുമെന്നു ഭയക്കുന്ന , ഒരു മാസാവസാനവും മുന്പത്തെ മാസത്തെ ശന്പളം കൊടുക്കരുതെന്ന ശാഠ്യമുള്ള ,സ്വപ്നസിംഹാസനത്തിലിരിക്കുന്ന ചില അധികാരികളും , ദിവസക്കൂലിക്കാര്‍ നന്നായി പഠിപ്പിച്ചാലോ ജോലി ചെയ്താലോ  തങ്ങളും പണിയെടുക്കേണ്ടി വരുമെന്നു കരുതുന്ന ചില "സ്ഥിരക്കാരും" പിന്നെ നമ്മുടെ സര്‍ക്കാരും ചേര്‍ന്നാല്‍ വളര്‍ന്ന് വരുന്ന ഒരു ദിവസവേതനമുകുളം കരിഞ്ഞു പോകും സര്‍....ഒരു സ്ടാര്‍ട്ടപ്പ് ദിവസവേതന വില്ലേജ് തുടങ്ങാന്‍ വകുപ്പുണ്ടോ ?
    ഏതായാലും നമ്മുടെ ദിവസവേതനക്കാരി, പോര്‍ഷന്‍ കവര്‍ ചെയ്യാന്‍ പറ്റിയ കവര്‍ അന്വേഷിച്ച് ഒരു പെയിഡ് പി.എച്ച്.ഡി ഗുരുവിന്റെ കീഴില്‍ ഗവേഷണം തുടങ്ങീട്ടുണ്ട്.


No comments:

Post a Comment