Thursday, April 30, 2015


കഥ നടക്കുന്നത് നമ്മുടെ പ്രിയ സഖാവിന്റെ പേരിലുള്ള ഒരു "ഉന്നത വിദ്യാഭ്യാസ സ്ഥാപന"ത്തിലാണ്.സഖാവേ ക്ഷമിക്കുക.അങ്ങയോടുള്ള ആദരവും അങ്ങയുടെ ആശയങ്ങളിലുള്ള വിശ്വാസവും പൂര്‍ണ്ണമായും നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് ഇതെഴുതുന്നത്.
www.eknmgcphysics.blogspot.com 
2012ല്‍ അവിടെ ആദ്യമായി ഒരു ശാസ്ത്ര കോഴ്സ് (ഫിസിക്സ് ) ആരംഭിച്ചു.ഇപ്പോള്‍ 14 കുട്ടികള്‍ അവസാന വര്‍ഷത്തിലും 24 കുട്ടികള്‍ രണ്ടാം വര്‍ഷത്തിലും 23 കുട്ടികള്‍ ആദ്യ വര്‍ഷത്തിലും പഠിക്കുന്നുണ്ട്."വര്‍ക്ക് ലോഡ്"അനുസരിച്ച് 38 class hours വരും ഈ വര്‍ഷം.അടുത്ത വര്‍ഷം 46 class hours.2 ഗസ്റ്റ് അദ്ധ്യാപകരാണ് കഴിഞ്ഞ ആഴ്ച വരെ അവിടെ ഉണ്ടായിരുന്നത്.ഇപ്പോള്‍ ഒരാള്‍.രണ്ടാമത്തെയാള്‍ കുറച്ച് നല്ല അവസരം വന്നപ്പോള്‍ ഇട്ടിട്ട് പോയി.ആരോടും പ്രതിബദ്ധതയുടെ ആവശ്യമില്ലല്ലോ.ദീപസ്തംമ്ബം മഹാശ്ചര്യം....അത്രേയുള്ളു.പക്ഷെ പോകുന്ന സമയത്തെങ്കിലും ആദ്യത്തെയാള്‍ക്ക് പാര വെക്കേണ്ടായിരുന്നു..ഇത് വായിച്ച് കഴിയുന്ന സമയത്ത് മിക്കവാറും ആദ്യത്തെയാളെ പുറത്താക്കും.3 അദ്ധ്യാപകരെങ്കിലും വേണ്ടിടത്ത് 2 പേര്‍.72 hours എങ്കിലും ഉണ്ടാകും മിക്കവാറും ആദ്യത്തെയാള്‍ക്ക്.സര്‍ക്കാര്‍ കണക്കനുസരിച്ച് 50 hourനു മാത്രമെ കൂലി ഉള്ളു.ചില മാസങ്ങളില്‍ 30hourപോലും ഉണ്ടാകുകയുമില്ല.പി.ടി.. ഫണ്ടില്‍ നിന്നു 5 രൂപ പോലും എക്സ്ട്ര ക്ലാസ്സുകള്‍കോ സ്പെഷല്‍ ക്ലാസ്സുകള്‍കോ നല്‍കാറില്ല.മറ്റു ജോലികള്‍ ഒന്നും ചെയ്യാനും പാടില്ല.പക്ഷെ പരീക്ഷാ ജോലികള്‍ ചെയ്യാറുണ്ട് , ലാബിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ പ്രൊപോസല്‍സ് തയ്യാറാക്കറുണ്ട് , വന്ന സാധനങ്ങള്‍ പരിശോധിക്കാറുണ്ട് , എന്തിനു പറയണം ആ ലാബ് വരെ അടിച്ച് വാരാറുണ്ട്.
എന്നിട്ടും നമ്മുടെ ആദ്യത്തെയാള്‍ക്ക് കുറ്റപ്പെടുത്തലുകള്‍ മാത്രം.അയാള്‍ ചെയ്ത് ചില കുറ്റങ്ങളിലേക്ക്
1.ഈ അദ്ധ്യയന വര്‍ഷം തുടങ്ങുന്ന സമയത്ത് 4 മേശയും മുഴുവന്‍ ഭാഗങ്ങളില്ലാത്ത ചില ഉപകരണങ്ങളും മാത്രമുണ്ടായിരുന്ന ആ ലാബിലേക്ക് നല്ല ഉപകരണങ്ങളും ഫര്‍ണ്ണിച്ചറുകളും വാങ്ങാന്‍ കാരണമായി.
2.മുന്‍ വര്‍ഷം വാങ്ങിയ ചില ഉപകരണങ്ങളിലെ നിലവാരമില്ലായ്മയും അപൂര്‍ണ്ണതയും കണ്ടു പിടിച്ചു.ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനങ്ങളിലേക്ക് സ്വന്തം ഫോണില്‍ നിന്ന് നിരന്തരം വിളിച്ച് നല്ല സാധനങ്ങള്‍ക് വേണ്ടി വാദിച്ചു.
3.ആകെ 30ല്‍ താഴെ പുസ്തകങ്ങള്‍ മാത്രമുണ്ടായിരുന്ന (അതും ഗണിതത്തിന്റെയും കംപ്യൂട്ടര്‍ സയന്‍സിന്റെയും ചിലത്.ഫിസിക്സിന്റെ 2 എണ്ണത്തിന്റെ കുറച്ച് കോപ്പികള്‍) ഫിസിക്സ് വിഭാഗത്തിലേക്ക് അത്യാവശ്യം വേണ്ട പുസ്തകങ്ങള്‍ വാങ്ങാന്‍ കാരണമായി
4.സ്വന്തം കാശെടുത്ത് ലാബിലേക്ക് വേണ്ട ടൂള്‍സും കംമ്ബോണന്റ്സും വാങ്ങിച്ചു.
5.സ്വന്തം ഡ്രില്ലിങ്ങ് മെഷീനും മറ്റ് ടൂള്‍സും കൊണ്ട് വന്ന് ലാബിലെ പല ഉപകരണങ്ങളും ഫിറ്റ് ചെയ്തു
6.ഒരു തീപ്പെട്ടി പോലും ഇല്ലാതിരുന്ന ലാബില്‍ ഗ്യാസ് കണക്ഷനും അനുബന്ധ ഉപകരണങ്ങളും നിര്‍മിക്കാന്‍ കാരണമായി.അതിനൊക്കെ വേണ്ടി സ്വന്തം ക്ലാസ്സുകളും സമയവും കാശും കളഞ്ഞു,സ്വന്തം വണ്ടിയിലെ എണ്ണയും കത്തിച്ചു
7.ലാബ് പലപ്പോഴും സ്വയം തൂത്ത് വാരി
8.പരാതി പറയാതെ , നഷ്ടപ്പെട്ട ക്ലാസ്സുകള്‍ സ്പെഷല്‍ വെച്ച് എടുത്ത് തീര്‍ത്തു.
9.ഡിപ്പാര്‍ട്മെന്റിന്റേതായി ചില പരിപാടികള്‍ക് വേണ്ടി ശ്രമിച്ചു
10.കുട്ടികളുടെ സമരം അവസാനിപ്പിക്കാന്‍ വേണ്ടി സ്വന്തം കാശെടുത്ത് 80കി.മീ ദൂരത്തുള്ള സ്ഥാപനത്തില്‍ നിന്നു സി.ആര്‍ ..എന്ന ഉപകരണം കൊണ്ട് വന്നു എക്സ്പെരിമെന്റുകള്‍ ചെയിച്ച് അത് തിരിച്ച് ആ സ്ഥാപനത്തില്‍ എത്തിച്ചു.
11.ആകെ കുറച്ച് കടലാസ് കൂട്ടമായി സിലബസ്സ് മാത്രമുണ്ടായിരുന്ന ഒരു കംപ്യൂട്ടര്‍ പോലുമില്ലാതിരുന്ന ഡിപ്പാര്‍ട്മെന്റില്‍ എല്ലാവിധ ഫയലുകളും റെജിസ്ടറുകളും ഉണ്ടാക്കി.
12.ക്ളാസ്സ് ഇല്ലാത്ത , ഒപ്പിടാന്‍ പറ്റാത്ത ദിവസങ്ങളിലും ക്ളാസ്സ് എടുത്തു.ഡിപ്പാര്‍ട്മെന്റിലെ കാര്യങ്ങള്‍ ചെയ്തു.
13.സര്‍വോപരി ആത്മാര്‍ത്ഥമായും സത്യസന്ധമായും പ്രവര്‍ത്തിച്ചു

സയന്‍സ് വിഷയങ്ങളുമായി പുലബന്ധം പോലുമില്ലാതിരുന്ന അവിടുത്തെ ചില അധികാരികളുടെ കണ്ട് പിടിത്തങ്ങള്‍

1.പുസ്തകങ്ങള്‍ ഈ പാവം അദ്ധ്യാപകന്‍ മോഷ്ടിച്ച് കൊണ്ടു പോകുമെന്ന്..മുന്‍ വര്‍ഷത്തെ ചില പുസ്തകങ്ങള്‍ നഷ്ടപ്പെട്ടതായി മനസ്സിലാക്കി കൊടുത്തത് കൊണ്ട് കേട്ടത്.
2.ഉപകരണങ്ങള്‍ നല്കുന്ന സ്ഥാപനങ്ങളില്‍ നിന്നു കമ്മീഷന്‍ വാങ്ങുമെന്ന്..മുന്‍ വര്‍ഷം വാങ്ങിയ ചില ഉപകരണങ്ങളിലെ നിലവാരമില്ലായ്മയും അപൂര്‍ണ്ണതയും കണ്ടു പിടിച്ചത് കൊണ്ട്.ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനങ്ങളിലേക്ക് സ്വന്തം ഫോണില്‍ നിന്ന് നിരന്തരം വിളിച്ച് നല്ല സാധനങ്ങള്‍ക് വേണ്ടി വാദിച്ചത് കൊണ്ട്..ഇപ്പോള്‍ മതിയാക്കി പോയ രണ്ടാമത്തെയാള്‍ സ്പെസിഫികേഷന്‍സ് അനുസരിച്ചല്ലാത്ത ഉപകരണങ്ങള്‍ വാങ്ങാന്‍ സ്ഥാപനങ്ങളെ സെലക്ട് ചെയ്തത് കണ്ടു പിടിച്ചത് കൊണ്ട്.(ഒരു കാര്യം പറഞ്ഞാല്‍ വര്‍ഗീയത എന്ന് തോന്നാകുന്നത് കൊണ്ട് പറയുന്നില്ല. സഖാവ് മതേതരവാദിയാകാനാണ് എന്നെ പഠിപ്പിച്ചത്)
3.ചില ക്ളാസ്സുകളില്‍ മാത്രമെ നോട്സ് നല്‍കുന്നുള്ളുയെന്ന്..സിലബസ്സ് തന്നെ ഉണ്ടാക്കിയിരിക്കുന്നത് ചില പുസ്തക കച്ചവടക്കാര്‍ക് വേണ്ടി..ചില പുസ്തകങ്ങളുടെ കണ്ടെന്റ്സ് തന്നെ സിലബസ്സ്..സമരവും പരിപാടികളും ഒക്കെ കഴിഞ്ഞ് പഠിപ്പിക്കാന്‍ കിട്ടുന്ന സമയത്ത് എങ്ങനെ നോട്സ് ക്ളാസ്സുകളില്‍ പറഞ്ഞ് കൊടുക്കും ? 19ലെത്തിയ പിള്ളേര്‍ക് അത് മനസ്സിലായി.എന്നിട്ടും....നോട്സ് കൊടുത്തില്ലെങ്കില്‍ കുട്ടികള്‍ റഫറന്‍സ് പുസ്തകങ്ങള്‍ ചോദിക്കും..അവര്‍ക് കൊടുക്കാന് അവിടെ പുസ്തകങ്ങള്‍ വേണ്ടെ..നോട്സ് കൊടുത്തിട്ടുണ്ട്-സ്ഥിരമായി സിലബസ്സിനു പുറത്ത് നിന്നു മാത്രം ചോദ്യങ്ങള്‍ വരുന്ന ഓപ്പണ്‍ കോഴ്സിനൊക്കെ, അധികാരികളെ നിങ്ങള്‍ കേട്ടിട്ട് പോലുമില്ലാത്ത ലാടെക്കില്‍ ചെയ്ത ഒന്നാന്തരം നോട്സ് കൊടുത്തിട്ടുണ്ട്.സ്വന്തം പുസ്തകങ്ങളും പിന്നെ കാശു കൊടുത്ത് വാങ്ങിച്ചും അവിടുത്തെ കുട്ടികള്‍കു് നല്കിയിട്ടുണ്ട്.ദൂരെ കോളേജുകളില്‍ പോയി പുസ്തകങ്ങള്‍ കൊണ്ട് വന്ന് നല്കിയിട്ടുണ്ട്.
4.ചില ഗസ്റ്റ് അദ്ധ്യാപകരുടെ (ക്ളാസ്സ് ഇല്ലാത്ത , ഒപ്പിടാന്‍ പറ്റാത്ത ദിവസങ്ങളിലും ക്ളാസ്സ് എടുക്കുന്ന , ഡിപ്പാര്‍ട്മെന്റിലെ കാര്യങ്ങള്‍ ചെയ്തുന്ന ചിലരുടെ ) റെജിസ്ടറില്‍ , ഒപ്പിടാന്‍ പറ്റാത്ത ദിവസങ്ങളില്‍ പോയി പണിയെടുത്താല്‍ ആ ദിവസങ്ങളില്‍ 10 മിനുട്ട് നേരത്തെയിറങ്ങിയാ,കുത്തിട്ട് വെക്കും.മറ്റ് ചിലര്‍ ദിവസങ്ങളോളം വരാതിരുന്നാല്‍ പോലും പ്രശ്നമില്ല.
5.കോളേജ് പ്രിന്‍സിപ്പലിന്റെ നിര്‍ദേശപ്രകാരം കോളേജിലെ പൊതുചടങ്ങുകളുടെ ചിത്രങ്ങള്‍ കോളേജിന്റെ ക്യാമറ ഉപയോഗിച്ച് പകര്‍ത്തുന്നതിലെ കുറ്റം-അതില്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കണ്ട് ആസ്വദിക്കാനാണെന്നു,അത് ദുരുപയോഗം ചെയ്യുമെന്ന്..ഇത് പറയുന്നവര്‍ക്കല്ലെ മാനസിക രോഗം ?
6.മതപരമായ വേര്‍തിരിവും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നു.
7.ഭൌതിക ശാസ്ത്ര വിഭാഗത്തിലെ ലാബ് ഉപകരണങ്ങലൂടെ 2014-'15 വര്‍ഷത്തിലെ മാര്‍ച്ച് 31നു മുന്പ് പൂര്‍ത്തിയാക്കിയ സ്ടോക്ക് വെരിഫികേഷന്‍ റിപ്പോര്‍ട്ട് 24/04/2015നു സമര്‍പിച്ചു എന്നാണ് പറയുന്നത്. 15-20 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന ഭൌതിക ശാസ്ത്ര വിഭാഗങ്ങളിലെ സ്ടോക്ക് വെരിഫികേഷന്‍ റിപ്പോര്‍ട്ടുകള്‍ ഏതാനും ദിവസങ്ങളില്‍ നല്‍കപ്പെടുമ്ബോള്‍ ഈ സ്ഥാപനത്തിലെ 2012-ല്‍ ആരംഭിച്ച ഭൌതിക ശാസ്ത്ര വിഭാഗത്തിലെ ലാബ് ഉപകരണങ്ങളുടെ സ്ടോക്ക് വെരിഫികേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു മാസമെടുത്തു എന്നു പറയുമ്ബോള്‍ തന്നെ അതിലെ കള്ളക്കളികള്‍ സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും.ആദ്യ സ്ടോക്ക് വെരിഫികേഷന്‍ നടക്കുന്നത് സംബന്ധിച്ചോ അതിന്റെ നിജസ്ഥിതി സംബന്ധിച്ചോ ഒരു വിധ റിപ്പോര്‍ടുകളും ആ ഗസ്റ്റ് അദ്ധ്യാപകന് നല്കിയിട്ടില്ല .അങ്ങനെയൊരു വെരിഫികേഷന്‍ എന്ന്/എപ്പോള്‍/ഏതൊക്കെ കമ്മിറ്റിയി അംഗങ്ങളുടെ & വിഷയത്തിലെ വിദഗ്ദ്ധന്റെ സാന്നിധ്യത്തില്‍ നടന്നു എന്നു വ്യക്തമാക്കിയിട്ടില്ല.
ഒരു വര്‍ഷം മുഴുവന്‍ അങ്ങേയറ്റം ആത്മാര്‍ത്ഥമായി പഠിപ്പിച്ച കുട്ടികളുടെ പ്രാക്ടിക്കല്‍ പരീക്ഷയ്ക് , സ്വന്തം ഭാര്യ ആശുപത്രിയില്‍ കഴിയുമ്ബോള്‍ മണിക്കൂറുകള്‍ യാത്ര ചെയ്ത് പ്രാക്ടിക്കല്‍ പരീക്ഷയ്ക് വേണ്ടി വന്നപ്പോള്‍ , അതിനു നില്കാന് പോലും അനുവാദം നല്കാതെ അവരുടെ മുന്പില്‍ വച്ച് അപമാനിക്കുകയും മോഷ്ടാവ് എന്ന രീതിയില്‍ ആക്ഷേപിക്കുകയും ചെയ്തു.അവരോടൊക്കെ ചോദിക്കണം ആ ഗസ്റ്റ് അദ്ധ്യാപകന്‍ അവര്ക്ക് വേണ്ടി എത്ര കഷ്ടപ്പെട്ടിടുണ്ട് എന്ന്.അധികാരികളെ പേടിച്ച് ചിലര്‍ മിണ്ടിയേക്കില്ല.24/04/2015നു രാവിലെ 9.20നു ചില കടലാസുകള്‍ ഗസ്റ്റ് അദ്ധ്യാപകന്റെ മുന്പാകെ ഉയര്‍ത്തിക്കാട്ടുകയാണുണ്ടായത്.കോപ്പി നല്‍കിയിട്ടില്ല.അങ്ങനെയൊരു സ്ടോക്ക് വെരിഫികേഷന്‍ നടന്നിട്ടുണ്ടെങ്കില്‍/അത് സത്യസന്ധമായും കൃത്യമായും നടന്നതാണെങ്കില്‍ കോപ്പി നല്കുന്നതിന് വിമുഖത കാണിക്കേണ്ടതില്ല.2015 മാര്‍ച്ച് മാസത്തിലെ ശംബളവും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കെറ്റും ഒരു മാസത്തിനപ്പുറവും തടഞ്ഞ് വെക്കാന്‍ മാത്രമുള്ള ഗൌരവതരമായ കാര്യം എന്നെ ബോദ്ധ്യപ്പെടുത്താന്‍ അധികാരികള്‍ ബാധ്യസ്ഥരാണ്.2015 മെയ്-4നു ഭൌതിക ശാസ്ത്ര വിഭാഗത്തിലെ ലാബ് ഉപകരണങ്ങലൂടെ പൂര്‍ണ്ണമായ പുന:നിര്‍ണ്ണയം നടത്തണമെങ്കില്‍ , മുന്‍പ് നടന്നു എന്ന് പറയുന്ന നിര്‍ണ്ണയത്തില്‍ കാര്യമായ പിശകുകള്‍ സംഭവിച്ചിട്ടുണ്ടാകണം. ഒരു ദിവസം കൊണ്ട് ധൃതിപിടിച്ച് ചെയ്യുന്നതിനു പകരം 2 ദിവസങ്ങളിലായി നടത്തണമായിരുന്നു.കുറ്റമറ്റ ഒരു പുനര്‍മൂല്യ നിര്‍ണ്ണയത്തിനു(സ്ടോക്ക് വെരിഫികേഷന്‍ ), കോളേജ് വിദ്യാഭ്യാസവകുപ്പില്‍ ജോലി ചെയുന്ന ഭൌതിക ശാസ്ത്ര വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറില്‍ (സര്‍വീസില്‍ ഉള്ളതോ വിരമിച്ചതോ ആയ)കുറയാത്ത ഒരു അദ്ധ്യാപകന്റെ സേവനം തേടണമായിരുന്നു.അല്ലാതെ ഒരു പി.ജി.ബിരുദധാരിയുടെ/പ്ളസ് ടു അദ്ധ്യാപകന്റെ മേല്‍നോട്ടമല്ല.
ഇത്രയൊക്കെ ആ ഗസ്റ്റ് അദ്ധ്യാപകനോട് മാത്രമേ കാണിക്കുന്നുള്ളൂ.2014-'15 അദ്ധ്യയന വര്‍ഷത്തില്‍ ഇ.കെ.എന്‍.എം ഗവ:കോളേജ് സ്ഥാപന തലവന്റെ കീഴില്‍ 2014 ജൂണ്‍-2 മുതല്‍ 2015 മാര്‍ച്ച്-24 വരെ , .കെ.എന്‍.എം ഗവ:കോളേജ് ഭൌതിക ശാസ്ത്ര വിഭാഗത്തില്‍ ജോലി ചെയ്ത കാലം മുഴുവന്‍ ആ ഗസ്റ്റ് അദ്ധ്യാപകന് മാനസികവും മതപരവും വ്യക്തിഹത്യാപരവും അപമാനിക്കുനതുമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നു.ഇപ്പോള്‍ അവര്‍ പറഞ്ഞ് പരത്തുന്നതും അങ്ങനെ തന്നെയാണ്.സുപ്രീം കോടതി വരെ കേസ് നടത്തി ആ ഗസ്റ്റ് അദ്ധ്യാപകനെ ജയിലില്‍ ആക്കുമെന്നും അതിനുള്ള തെളിവുകള്‍ ഉണ്ടാക്കുമെന്നും വീട്ടില്‍ പോലീസിനെ കയറ്റുമെന്നൊക്കെയാണ് അധികാരി ഭീഷണിപ്പെടുത്തിയത്.മടിയില്‍ കനമില്ല, അത്കൊണ്ട് ഭയവുമില്ല.പക്ഷെ ജീവിക്കാനുള്ള സാമാന്യ അവകാശങ്ങള്‍ പോലും നിഷേധിച്ച് വ്യക്തിഹത്യ നടക്കുകയാണ്.ജോലിയുടെ കാലാവധി തീരുന്ന സമയത്തോ സ്ടോക്ക് വെരിഫികേഷന്‍ നടന്ന ഉടനെയോ ഒരു റിപ്പോര്‍ട്ടു് പോലും നല്ക്കാതെ,സ്ടോക്ക് വെരിഫികേഷനെക്കുറിച്ച് ഒരു അറിയിപ്പ് പോലും നല്കാതെ , നീണ്ട ഗൂഡാലോചനയ്ക് ശേഷം , ഒരു മാസത്തിനു ശേഷം ആ അദ്ധ്യാപന്‍ , നഷ്ടപ്പെട്ടു എന്ന് പറയുന്ന സാധനങ്ങളുടെ , മോഷണാരോപണവിധേയനാകുക.മുഴുവന്‍ സമയവും അവയുടെ ചുമതലക്കാര്‍ ആയിട്ടുള്ള സ്ഥാപന അധികാരിക്കോ വകുപ്പ് തലവനോ പര്‍ച്ചേസ് വിഭാഗം ശിപായിക്കൊ മറ്റ് ബന്ധപ്പെട്ട ജീവനക്കാര്‍ക്കൊ അതേ വിഭാഗത്തിലുള്ള/ഉണ്ടായിരുന്ന മറ്റ് അദ്ധ്യാപകര്‍ക്കോ ഉത്തരവാദിത്ത്മില്ലെന്ന് പറഞ്ഞു ആ ഗസ്റ്റ് അദ്ധ്യാപകനോട് വ്യക്തിപരമായ ശത്രുതയ്ക് ഈ അവസരം ഉപയോഗിക്കുന്നവരോട്.......
ആ ഗസ്റ്റ് അദ്ധ്യാപകന്റെ മാനസിക പിരിമുറുക്കം സഹിക്കാതെയുള്ള ആത്മഹത്യയ്കെങ്കിലും നിങ്ങള്‍ മറുപടി പറയേണ്ടി വരും..അപ്പോള്‍ നിങ്ങള്‍ക് അധികാരത്തിന്റെയൊ മതത്തിന്റെയൊ പണത്തിന്റെയൊ സംഘടനയുടെയോ ആനുകൂല്യം ലഭിക്കില്ല.സത്യത്തിന്റെ,മന:സ്സാക്ഷിയുടെ കോടതിയിലെങ്കിലും 
www.eknmgcphysics.blogspot.com